സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

14.4.12

         ശാസ്ത്രം ഇന്ന് ഒട്ടേറെ മുന്നേറിക്കഴിഞ്ഞു. ദിവസം തോറും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരം കണ്ടുപിടുത്തങ്ങളില്‍ ഒരു നാഴികക്കല്ലാണ് നാനോടെക്നോളജിയുടെ കണ്ടുപിടുത്തം. ദ്രവ്യത്തെ അതിന്റെ പരമാണുതലത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. ഒരു മൈക്രോമീറ്ററില്‍ താഴെയുള്ള സൂക്ഷ്മ യന്ത്രങ്ങളുടെ നിര്‍മ്മാണം, അവയുടെ പരിരക്ഷ എന്നിവയെല്ലാം നാനോടെക്നോളജിയുടെ പരിധിയില്‍ വരുന്നു.

       ദ്രവ്യത്തെ നാനോതലത്തില്‍ ചെറുതായി പരുവപ്പെടുത്തുമ്പോള്‍ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമവുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നാനോടെക്നോളജിയുടെ പ്രധാന ലക്ഷ്യം. നാനോ മീറ്റര്‍ എന്നതിന്റെ ചുരുക്കമാണ് നാനോ. ഒരു മീറ്ററിന്റെ 1000 കോടിയില്‍ ഒരു അംശമാണ് ഒരു നാനോമീറ്റര്‍. കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് നാനോ എന്ന പദത്തിന്റെ ആരംഭം.നാനോ ടെക്നോളജി രസതന്ത്രത്തിന്റെ സഹായത്തോടെ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

       നാനോപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിന് ബോട്ടം അപ്പ് , ടോപ്പ് അപ്പ് എന്നീ രണ്ടു രീതികള്‍ അവലംബിക്കാവുന്നതാണ്. നാനോ പദാര്‍ത്ഥങ്ങള്‍ വലിപ്പം കൂടിയ പദാര്‍ത്ഥങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ടോപ്പ് അപ്പ്. തന്മാത്രകളും ആറ്റങ്ങളും കൂടിച്ചേര്‍ന്ന് നിര്‍മ്മിക്കുന്നവയാണ് ബോട്ടം അപ്പ്. സൂക്ഷ്മദര്‍ശിനികളുടെ കണ്ടുപിടുത്തമാണ് നാനോടെക്നോളജിയെ ഉന്നതനിലയിലെത്തിച്ചത്. 1980 ലെ IBM കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ആറ്റോമിക് ഫോര്‍സ് മൈക്രോ സ്കോര്‍ സ്കാനിങ്ങ്,ടണലിങ്ങ് മൈക്രോസ്കോപ്പ് എന്നിവ കണ്ടുപിടിച്ചു. ഈ ഉപകരണങ്ങള്‍ ആറ്റങ്ങളെ നിരീക്ഷിക്കാനും അവയെ കൈകാര്യം ചെയ്യാനും സഹായിച്ചു.

        പണ്ടുമുതലേ നാനോ ടെക്നോളജി രസതന്ത്രത്തിലും നിത്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. അലക്സാണ്ട്രിയയിലെ രസതന്ത്രജ്ഞര്‍ യൗവനം നിലനിര്‍ത്താനായി സൃഷ്ടിച്ച ഔഷധത്തില്‍ സ്വര്‍ണ്ണത്തിന്റെ നാനോകണങ്ങള്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമില്‍ പ്രചാരത്തിലുണ്ടായിരുന്ന ലൈകര്‍ഗസ് കോപ്പകളില്‍ 70 നാനോമീറ്റര്‍ വലുപ്പമുള്ള നാനോ കണങ്ങളുണ്ടായിരുന്നത്രേ.